Sunday, March 3, 2013

അനാഥന്‍




ചങ്ങലയ്ക്ക് ഭ്രാന്തു പിടിച്ചാലോ ,ന്ന്
കേട്ടിട്ടേയുള്ളൂ
കണ്ടതിന്നാണ്
മമ്മദ്ക്കാന്‍റെ ചായക്കടയ്ക്ക് മുന്നിലൂടെ,
കുമാരേട്ടന്‍റെ 'വേലായുധം' സലൂണിനു പിന്നിലൂടെ
വെയില് വയല്‍മണ്ണില്‍ വരച്ച
വരണ്ട ഭൂപടങ്ങളിലൂടെ,
ചീഞ്ഞളിഞ്ഞ സ്വപ്നക്കൂടാരങ്ങളിലൂടെ
ഓടിയോടി നടക്കുന്നു ..
ഉടമസ്ഥനില്ലാത്ത ഒരു ചങ്ങല..

അഴിച്ചു വിട്ടതാരെന്നറിയാതെ
ചെകുത്താന്‍റെ പണിപ്പുരകള്‍ തേടി
പനിച്ചു നടക്കുന്നു..

പകലത്തും നിലവത്തും
പിറുപിറുപ്പോടെ
കടലെടുത്ത മനസ്സുകളിലേക്ക്
ചിരി കിലുക്കുന്നു ...

ആഴിയിടങ്ങളില്‍ച്ചെന്നു
പറയാത്ത പറച്ചിലുകളെ
കടലിറക്കുന്നു..

വഴിതേടി
മൊഴിമൂടി
നിഴലോളംനീങ്ങി-
പ്പിന്‍വാങ്ങുന്നു....

No comments:

Post a Comment